തിരുവനന്തപുരം: മലബാര്‍ ജില്ലകളില്‍ രൂക്ഷമായി തുടരുന്ന ഹയര്‍സെക്കന്‍ഡറി മേഖലയിലെ സീറ്റ് പ്രതിസന്ധി ആനുപാതികമായ സീറ്റ് വര്‍ധനവ് കൊണ്ട് മറികടക്കാമെന്ന മന്ത്രിസഭാ തീരുമാനം വര്‍ഷങ്ങളായി പ്രയോഗിച്ച് വരുന്ന പൊടിക്കൈ പരിഹാരം മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ വിവേചനങ്ങളെ താല്കാലിക പരിഹാര ഫോര്‍മുലയിലൂടെ മറക്കാന്‍ നടത്തുന്ന ഇത്തരം നടപടികള്‍ പഠനാവസരം നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുന്നതല്ല എന്നതാണ് അനുഭവങ്ങള്‍. ഒരു ക്ലാസ്സില്‍ പരമാവധി 50 കുട്ടികള്‍ മാത്രം പഠിക്കേണ്ടിടത്ത് അറുപതും എഴുപതും വിദ്യാര്‍ഥികള്‍ തിങ്ങി നിറഞ്ഞു പഠിക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യത്തെ ശെരി വെച്ചാണ് വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ ഈ വഞ്ചന തുടരുന്നത്. 201415 കാലയളവില്‍ അനുവദിക്കപ്പെട്ട ബാച്ചുകളില്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന 40 ബാച്ചുകള്‍ മലബാര്‍ ജില്ലകളിലേക്ക് അനുവദിക്കുമെന്ന തീരുമാനവും നടപ്പിലാക്കാനുള്ള നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ആനുപാതികമായ സീറ്റ് വര്‍ദ്ധനവ് എന്നത് മാറി മാറി വന്ന മുഴുവന്‍ സര്‍ക്കാറുകളും സ്വീകരിക്കാറുള്ള പൊടിക്കൈ പരിഹാര തുടര്‍ച്ച മാത്രമാണ്.
മലബാര്‍ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ ഹൈസ്ക്കൂളുകള്‍ ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തിയും പുതിയ കോഴ്സ് ബാച്ചുകള്‍ അനുവദിച്ചു കൊണ്ടുമാണ് വര്‍ഷങ്ങളായി തുടരുന്ന ഈ അനീതി അവസാനിപ്പിക്കേണ്ടത്. മലബാറിലെ വിദ്യാര്‍ത്ഥികള്‍ ഓരോ ക്ലാസ് മുറികളിലും തിങ്ങി നിറഞ്ഞ് പഠിക്കേണ്ട ഗതികേട് അനുഭവിക്കാന്‍ സര്‍ക്കാര്‍ കനിയണം എന്നില്ല. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഹയര്‍സെക്കണ്ടറി, ഉന്നത പഠന മേഖല എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന പ്രകടമായ നീതി നിഷേധത്തിനെതിരെ വിദ്യാഭ്യാസ അവകാശ സമരവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് പോകും. ലാത്തി കൊണ്ടും കേസുകള്‍ കൊണ്ടും ഭീഷണികള്‍ കൊണ്ടും എത്ര തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും വിദ്യാഭ്യാസ അവകാശം പൂര്‍ണമായും നേടിയെടുക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങളുമായി ഈ ചെറുപ്പം തെരുവില്‍ തന്നെയുണ്ടാകുമെന്നും പത്രക്കുറിപ്പില്‍ കൂട്ടിചേര്‍ത്തു.